ഡൽഹി: അശ്ലീല പരാമർശത്തിൽ നിയമനടപടി നേരിടുന്ന യൂടുബർമാരായ രൺവീർ അലഹബാദിയയും അപൂർവ മുഖിജയും ദേശീയ വനിത കമീഷൻ മുൻപാകെ ഹാജരായതായി റിപ്പോർട്ട്. കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന പരിപാടിയിലെ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് വനിത കമീഷൻ രൺവീറിനോടും വിധികർത്താക്കളോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. ഒരു എപ്പിസോഡിനിടെ മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് രൺവീർ അശ്ലീല പരാമർശം നടത്തുകയായിരുന്നു. സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവരായിരുന്നു മറ്റു വിധികർത്താക്കൾ.
അതേസമയം രൺവീർ അലഹബാദിയക്ക് യൂട്യൂബ് ഷോകൾ പുനരാരംഭിക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. തന്‍റെ ആകെയുള്ള ഉപജീവനമാർഗമാണ് ഷോ എന്ന് കാണിച്ച് അലഹബാദിയ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്