തിരുവനന്തപുരം: കേരളത്തിലെ സിപിഎം പ്രവർത്തകരെ 'ജയ് ഹിന്ദ്' എന്നുച്ചരിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.
സിപിഎമ്മുകാർക്ക് 'ജയ് ചൈന'യാണെന്നും അവർക്ക് ഒരിക്കലും 'ജയ് ഹിന്ദ്' എന്നുച്ചരിക്കാൻ കഴിയില്ലെന്നും അതിനവരെ ചൈനക്കാർ സമ്മതിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.
എട്ടു വർഷം തന്റെ സർക്കാർ എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആദ്യമായി 'ഭാരത് മാതാ കി ജയ്' വിളിച്ചതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ പിണറായി എടുത്തോട്ടെ.എന്നാൽ തെരഞ്ഞെടുപ്പിൽഇതല്ല ചർച്ച ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഇത്തവണ വലിയ ജയപ്രതീക്ഷയാണ് എൻഡിഎയ്ക്ക് ഉള്ളത്.കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിലൂടെ മണ്ഡലം പിടിക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. അതേസമയം കോൺഗ്രസും എൽഡിഎഫും തങ്ങൾ വലിയ വിജയം നേടുമെന്ന് ഒരുപോലെ അവകാശപ്പെടുന്നുണ്ട്. ശശി തരൂരാണ് കോൺഗ്രസ് സ്ഥാനാർഥി. പന്ന്യൻ രവീന്ദ്രനാണ് എൽഡിഎഫിന് വേണ്ടി ജനവിധി തേടുന്നത്.
ENGLISH SUMMARY: Rajeev Chandrasekhar against CPIM
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്