'കാലുപിടിച്ചു കരഞ്ഞിട്ടും ഫലം ഇല്ല, തരാനുള്ളത് കോടികൾ' ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്

FEBRUARY 7, 2026, 4:02 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ ആന്റണി എംപിക്കെതിരെ ആരോപണവുമായി തിരുവല്ലയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ രംഗത്ത്. 2019 തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ പലിശയ്ക്ക് നൽകിയതായും, നിശ്ചിത സമയത്തിനകം തുക തിരിച്ചുകിട്ടിയില്ലെന്നുമാണ് സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ ആരോപണം. ഇതുവരെ ഭാഗികമായ തുക മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) ക്രൈംബ്രാഞ്ചിനും അറിയിച്ചതായും രാജു വ്യക്തമാക്കി.

അതേസമയം, ഈ ഇടപാട് നിക്ഷേപകരുടെ പണമുപയോഗിച്ചാണെന്ന ആരോപണവും ഉയരുന്നുണ്ട്. തന്ത്രി കണ്ഠർ രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഉടമ വിശദീകരിച്ചു. ഇതിനിടെ, നിക്ഷേപ തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് നടപടി. വിവിധ ജില്ലകളിലായി സ്ഥാപനത്തിനെതിരെ പൊലീസ് കേസുകളും നിലവിലുണ്ട്.

തന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികൾ രേഖകൾ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam