തിരുവനന്തപുരം: പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്.പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്.
അതേസമയം, പാർട്ടി പുറത്താക്കിയാലും പോരാട്ടം തുടരുമെന്നാണ് പി.കെ. ശശിയുടെ ആദ്യ പ്രതികരണം. പുറത്താക്കാനുള്ള സമ്പൂർണ അധികാരം അവർക്ക് ഉണ്ടെന്നും ഇ.എൻ. സുരേഷ് ബാബുവിൻ്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് പാലക്കാട് വിളിച്ചു ചേർത്ത സിപിഐഎം വിമതരുടെ കൺവൻഷൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യുകയും പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഒത്തുകൂടിയത് വിമതരല്ല വിപ്ലവകാരികൾ ആണെന്നും ഉശിരുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടായ്മയാണെന്നും പി.കെ. ശശി വേദിയിൽ പ്രസംഗിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
