പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ ആരോപണ വിധേയയായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ നിർണായക നീക്കവുമായി കുടുംബം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ദിവ്യയുടെ ജാമ്യ ഹർജിയില്‍ നവീൻ ബാബുവിന്‍റെ കുടുംബം കക്ഷിചേരും.
ഇതു സംബന്ധിച്ച നടപടികള്‍ ഉടൻ തന്നെ തുടങ്ങുമെന്ന് കുടുംബം പറഞ്ഞു. അതേസമയം നവീന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ കളക്‌ടർ ക്ഷണിച്ചിട്ടാണ് താൻ എത്തിയതെന്ന് പി.പി.ദിവ്യ നല്‍കിയ മുൻ കൂർ ജാമ്യഹർജിയില്‍ പറയുന്നു. സംഭവദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയില്‍ കളക്‌ടറോടൊപ്പം പങ്കെടുത്തിരുന്നു.
അപ്പോഴാണ് ക്ഷണം ലഭിച്ചതെന്നും ദിവ്യയുടെ ഹർജിയിലുണ്ട്. യാത്രയയപ്പ് പരിപാടിയിലെത്താൻ അല്‍പ്പം വൈകിയിരുന്നു. അവിടെ എത്തിയപ്പോള്‍ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്‌ടർ ശ്രുതിയാണ്. നവീൻ ബാബു ഫയലുകള്‍ വൈകിപ്പിക്കുന്നു എന്ന് പലരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്.
പ്രശാന്തന് പുറമേ ഗംഗാധരൻ എന്നയാളും നവീൻ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കമമെന്ന സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യയുടെ ഹർജിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്