കൊച്ചി: ജാതീയമായി അധിക്ഷേപിച്ചുവെന്ന പി.വി ശ്രീനിജൻ എംഎല്‍എയുടെ പരാതിയില്‍ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചതായി റിപ്പോർട്ട്. ജാതി അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ ആണ് നടപടി ഉണ്ടായത്.
മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കേസില്‍ സുപ്രീം കോടതി ഉപാധികളോടെ ഷാജന് മുൻകൂർ ജാമ്യം നല്‍കിയിരുന്നു. ഇതെത്തുടർന്നാണ് ഷാജൻ സ്കറിയ എറണാകുളം സെൻട്രല്‍ എസിയ്ക്കു മുമ്പാകെ ഹാജരായത്.
കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നാണ് പരാതിയിലുള്ളത്. ആസൂത്രിതമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎല്‍എ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്