കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി (എച്ച്5 എന്‍1) സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി റിപ്പോർട്ട്. വൈറസ് വ്യാപനം തടയുന്നതിനായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം പഞ്ചായത്തുകളിൽ ഇന്ന് 15,000 പക്ഷികളെ കൊല്ലും എന്നാണ് ലഭിക്കുന്ന വിവരം.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെ നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് പ്രദേശവാസികളെ ആശ്വസിപ്പിക്കുകയും, നിലവിൽ മനുഷ്യരിലേക്ക് രോഗം പടരുന്ന സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജില്ലാ അധികാരികൾ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരിശോധിച്ച സാമ്പിളുകൾ എവിയൻ ഇൻഫ്ലുവൻസ എച്ച്5 എന്‍1 വകഭേദമാണെന്ന് സ്ഥിരീകരിച്ചു.
അധികാരികളുടെ നിർദ്ദേശപ്രകാരം, ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും, രോഗം മനുഷ്യരിലേക്ക് പടരുന്നതു തടയാൻ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ചേർന്ന് പ്രത്യേകം നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
