ബിലാസ്പൂർ: നൂറ് കിലോമീറ്റർ വേഗതയിൽ ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കെ ഇന്നോവയുടെ ഡോർ തുറന്ന് ഡ്രൈവർ മുറുക്കാൻ തുപ്പി. നിയന്ത്രണംവിട്ട വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഛത്തീസ്ഗഡിലെ ബിലാസ്പൂരിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. നിയന്ത്രണം വിട്ട വാഹനം ഹൈവേയിലൂടെ മുന്നോട്ട് നീങ്ങി മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചു. ഇതിലൊരു വാഹനത്തിന്റെ ഡ്രൈവറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ബിലാസ്പൂർ സ്വദേശിയായ തുണി വ്യാപാരി ജാക്കി ജെഹി (31) ആണ് മരിച്ചത്. രാത്രി ഒരു പാർട്ടിക്ക് പോയ അദ്ദേഹം പുലർച്ചെ തന്നെ വീട്ടിൽ വിടാൻ സുഹൃത്തായ ആകാശിനെ വിളിച്ചു വരുത്തി. ആകാശ് മറ്റൊരു സുഹൃത്തായ പങ്കജിനൊപ്പം ഒരു ഇന്നോവയിലാണ് എത്തിയത്. മൂവരും മടങ്ങുന്നതിനിടെ ആകാശാണ് വാഹനം ഓടിച്ചിരുന്നത്.
ബിലാസ്പൂർ - റായ്പൂർ ഹൈവേയിലൂടെ വാഹനം 100 കിലോമീറ്റർ വേഗത്തിൽ ഓടുന്നതിനിടെ ആകാശ് പെട്ടെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്ന് മുറുക്കാൻ തുപ്പുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേക്ക് ഇടിച്ചുകയറി.
ഇതിന് പിന്നാലെ പല തവണ കാർ തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്താൽ മൂന്ന് യാത്രക്കാരും വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. ഡിവൈഡറിനടുത്ത് സ്ഥാപിച്ചിരുന്ന ലോഹ ഭിത്തിയിൽ ചെന്നിടിച്ച് നെഞ്ചിലും തലയിലും ഗുരുതരമായി പരിക്കേറ്റ ജാക്കി സംഭവ സ്ഥലത്തുവെച്ചു തന്നെ മരണമടയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്