ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

JUNE 19, 2026, 10:27 PM

മുംബൈ: ശിവസേന (യു.ബി.ടി) വിഭാഗത്തിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, പാർട്ടി പ്രവർത്തകർക്ക് തന്റെ നേതൃത്വത്തിൽ വിശ്വാസമില്ലെങ്കിൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ. തനിക്ക് നേതൃത്വത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് തോന്നുകയാണെങ്കിൽ ഏത് സാധാരണ പ്രവർത്തകനും ചുമതല കൈമാറാൻ തയ്യാറാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി. ശിവസേന സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങില്ലെന്നും എന്നാൽ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഉദ്ധവ് പറഞ്ഞു. അടുത്തിടെ പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത 6 എം.പിമാരെ ലക്ഷ്യമിട്ടായിരുന്നു ഉദ്ധവിന്റെ രൂക്ഷവിമർശനം. "താൻ ഇല്ലായിരുന്നെങ്കിൽ ഇവർ എങ്ങനെ തിരഞ്ഞെടുപ്പിൽ ജയിക്കുമായിരുന്നു? നമ്മെ ചതിക്കുന്നവരെ തകർക്കാൻ ബാൽസാഹേബ് (ബാൽ താക്കറെ) നേരത്തെ തന്നെ നിർദേശം  നൽകിയിട്ടുണ്ട്. എം.പിമാർ പാർട്ടി വിട്ടുപോയ സംഭവത്തിൽ വോട്ടർമാരോട് ക്ഷമ ചോദിക്കുന്നു," ഉദ്ധവ് കൂട്ടിച്ചേർത്തു.

ശിവസേന കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങളെ ഉദ്ധവ് താക്കറെ പൂർണ്ണമായി തള്ളി. "30 വർഷം ബി.ജെ.പിക്കൊപ്പം നിന്നിട്ടും ഞങ്ങൾ അവരിൽ ലയിച്ചിട്ടില്ലെങ്കിൽ, പിന്നെ എങ്ങനെ കോൺഗ്രസിൽ ലയിക്കും? കോൺഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവർ 'മാതോശ്രീ'യെ  ഒരിക്കലും അപമാനിച്ചിട്ടില്ല. ബി.ജെ.പിയുടെ ഹിന്ദുത്വയേക്കാൾ ഭേദം കോൺഗ്രസാണ്," അദ്ദേഹം ന്യായീകരിച്ചു.

vachakam
vachakam
vachakam

അതേസമയം, ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിൻഡെ രംഗത്തെത്തി. കോൺഗ്രസുമായും എൻ.സി.പി (ശരദ് പവാർ) വിഭാഗവുമായും സഖ്യമുണ്ടാക്കി ഉദ്ധവ് ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുത്തുവെന്ന് ഷിൻഡെ കുറ്റപ്പെടുത്തി. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വെറുമൊരു ട്രെയിലർ മാത്രമാണെന്നും യഥാർത്ഥ സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബാൽ താക്കറെയുടെ യഥാർത്ഥ ദർശനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് തങ്ങളുടെ വിഭാഗമാണെന്നും ഷിൻഡെ അവകാശപ്പെട്ടു.

2022-ൽ ഏക്നാഥ് ഷിൻഡെ പാർട്ടി പിളർത്തി ബി.ജെ.പിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിന് ശേഷം ഉദ്ധവ് പക്ഷം (Shiv Sena UBT) നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. തങ്ങളുടെ 9 ലോക്സഭാ എം.പിമാരിൽ 6 പേരും പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞ് പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയിരിക്കുകയാണ്. കോൺഗ്രസുമായുള്ള അടുപ്പമാണ് എം.പിമാരെ ചൊടിപ്പിച്ചത്. എന്നാൽ വിമത എം.പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി അയോഗ്യരാക്കാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam