അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരനായ രമേശ് വിസ്വാഷ് ഏവർക്കും ഒരു അത്ഭുതമാണ്. അദ്ദേഹം മാത്രമാണ് ആ വിമാനാപകടത്തിൽ നിന്നും രക്ഷപെട്ടത്. ഇപ്പോൾ രമേശ് വിസ്വാഷ് കുമാർ മാധ്യമങ്ങളോട് തൻ്റെ അനുഭവം വിവരിക്കുകയാണ്.
'എല്ലാം വളരെ പെട്ടെന്നായിരുന്നു. വിമാനം ഉയര്‍ന്ന് 30 സെക്കന്‍ഡിനുള്ളില്‍ തന്നെ വലിയ ശബ്ദം കേട്ടു. പിന്നാലെ വിമാനം തകര്‍ന്ന് വീണു.' എന്നാണ് അദ്ദേഹം പറഞ്ഞത്. 'ഞാന്‍ എഴുന്നേറ്റപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് പേടിയായിരുന്നു. ഞാന്‍ എഴുന്നേറ്റു ഓടി. വിമാനത്തിന്റെ കഷണങ്ങള്‍ എന്റെ ചുറ്റും ഉണ്ടായിരുന്നു. ഓടുന്നതിനിടയിൽ ആരോ എന്നെ പിടിച്ചു ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു' എന്നും അദ്ദേഹം ഞെട്ടലോടെ ഓർത്തെടുത്തു.
അതേസമയം 20 വർഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനിൽ താമസിച്ചു വരുന്ന രമേശ് തൻ്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. തനിക്കൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്