ചെന്നൈ: കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരം തമിഴ്‌നാട്ടിൽ എഡിജിപി അറസ്റ്റിൽ. എച്ച് എം ജയറാമിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. തിരുവലങ്ങാട് 16 കാരനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലക്ഷ്മിയുടെ മൂത്തമകൻ തേനി സ്വദേശിയായ യുവതിയെ പ്രണയിച്ച് വാവഹം കഴിച്ചിരുന്നു.
വിവാഹ വിവരം അറിഞ്ഞതോടെ യുവതിയുടെ പിതാവ് ധനുഷിനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊലീസ് ഉദ്യോഗസ്ഥ മഹേശ്വരിയുടെ സഹായം തേടി. മഹേശ്വരി ഇക്കാര്യം എഡിജിപിയെ അറിയിച്ചെന്നും എഡിജിപി ഇക്കാര്യം എംഎൽഎയെ അറിയിച്ചെന്നുമാണ് വിവരം.
അതേസമയം എംഎൽഎ പൂവൈ ജഗൻ മൂർത്തിയോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നടപടി. എംഎൽഎയെ കോടതി രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു. ജനങ്ങൾക്ക് മാതൃകയാകേണ്ട എംഎൽഎ എന്തിനാണ് പൊലീസിനെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു.
'എന്തിനാണ് നിങ്ങൾ പൊലീസ് അന്വേഷണത്തെ ഭയക്കുന്നത്? ഒരു എംഎൽഎ മാതൃകയായിരിക്കണം അല്ലാതെ ആൾക്കൂട്ട വിചാരണ നടത്തുകയല്ല വേണ്ടത്' എന്നും കോടതി പറഞ്ഞു. അനുയായികളുടെ അകമ്പടിയില്ലാതെ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നും നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ രാഷ്ട്രീയ പ്രവർത്തകർ തങ്ങളുടെ സ്വാധീനം ഉപയോഗിക്കരുതെന്നും കോടതി ചൂണ്ടികാട്ടി. തുടർന്ന് ജാമ്യാപേക്ഷയിൽ വിധിപറയാതെ മാറ്റിയ കോടതി അന്വേഷണത്തോടുള്ള സഹകരണം വിലയിരുത്തി തീരുമാനം എടുക്കാമെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്