എംഎൻആർഇജിഎ നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി.
'സർക്കാർ എംഎൻആർഇജിഎയെ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്ന് സോണിയ ഗാന്ധി ആരോപിച്ചു.20 വർഷം മുമ്പ്, ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ, എംഎൻആർഇജിഎ നിയമം പാർലമെന്റിൽ ഏകകണ്ഠമായി പാസാക്കിയിരുന്നു. ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്ന വിപ്ലവകരമായ ഒരു ചുവടുവയ്പ്പായിരുന്നു ഇതെന്ന് അവർ പറഞ്ഞു.
പ്രത്യേകിച്ച് ദരിദ്രർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അങ്ങേയറ്റം ദരിദ്രർക്കും, ഉപജീവനമാർഗത്തിനുള്ള ഒരു പ്രധാന സ്രോതസ്സായി ഇത് മാറി. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം തടയാനും ആളുകൾക്ക് നിയമപരമായ തൊഴിൽ അവകാശം നൽകാനും എംഎൻആർഇജിഎ സഹായിച്ചതായി സോണിയ ഗാന്ധി പറഞ്ഞു . ഇത് ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തുകയും മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് എന്ന സ്വപ്നത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തുവെന്ന് സോണി ഗാന്ധി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ എംഎൻആർഇജിഎയെ ദുർബലപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ ആരോപിച്ചു. കോവിഡ്-19 ന്റെ ദുഷ്‌കരമായ സമയത്ത് പാവപ്പെട്ടവർക്ക് ഈ പദ്ധതി ഒരു ജീവനാഡിയാണെന്ന് തെളിഞ്ഞെങ്കിലും, സർക്കാർ അടുത്തിടെ എംഎൻആർഇജിഎയെ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുക മാത്രമല്ല, എംഎൻആർഇജിഎയുടെ ഘടന തന്നെ ഒരു ചർച്ചയോ കൂടിയാലോചനയോ ഇല്ലാതെ, പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി മാറ്റിയെന്നും സോണിയ ഗാന്ധി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
