കർണാടക മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ; മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച്ച 

NOVEMBER 22, 2025, 9:58 PM

ബെംഗളൂരു: കർണാടകയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ അധികാര തർക്കം തുടരുന്നതിനിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു.

 ഉപമുഖ്യമന്ത്രിയും കോൺഗ്രസ് മേധാവിയുമായ ഡി കെ ശിവകുമാറുമായി അധികാര വടംവലിയുള്ള കർണാടകയിൽ  താൻ അധികാരത്തിൽ തുടരുമെന്നും ഭാവിയിൽ സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ ഉറപ്പിച്ചു പറഞ്ഞു. 

നേതൃമാറ്റത്തിനായി ഡി.കെ. ശിവകുമാറിന്റെ ക്യാമ്പ് പാർട്ടി ഹൈകമാൻഡിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വത്തെ സ്വാധീനിക്കാൻ കുറഞ്ഞത് 15 എം.എൽ.എമാരും ഒരു ഡസനോളം എം.എൽ.സിമാരും ന്യൂഡൽഹിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.

vachakam
vachakam
vachakam

"എം‌എൽ‌എമാർ  ഡൽഹിയിലേക്ക് പോകട്ടെ. ആത്യന്തികമായി, എല്ലാ നേതാക്കളും, എല്ലാ മന്ത്രിമാരും, ഞാനും ഡി കെ ശിവകുമാറും പോലും, പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കണം," സിദ്ധരാമയ്യ പറഞ്ഞു.

2023ൽ ഉണ്ടാക്കിയ അധികാര പങ്കിടൽ കരാറിന്റെ അടിസ്ഥാനത്തിലാണ് നേതൃമാറ്റ ആവശ്യം ഉന്നയിക്കുന്നതെന്നാണ് ഡി.കെ. ശിവകുമാർ ക്യാമ്പ് പറയുന്നത്.

അതനുസരിച്ച് നവംബർ 20വരെ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കണമെന്നും തുടർന്ന് ശിവകുമാറിന് അധികാരം കൈമാറണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam