കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ചെയ്ത വീഡിയോകളില്‍ മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ നിയമ വിദ്യാര്‍ത്ഥിനി ശര്‍മിഷ്ഠ പനോലിക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി വിസമ്മതിച്ചു.
സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു ഘട്ടത്തിലേക്ക് വ്യാപിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
'നോക്കൂ, നമുക്ക് സംസാര സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പോകണമെന്നല്ല. നമ്മുടെ രാജ്യം വൈവിധ്യപൂര്‍ണ്ണമാണ്, വ്യത്യസ്ത ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ട്. ഇത് പറയുമ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം,' ഇടക്കാല ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് പാര്‍ത്ഥ സാരഥി ചാറ്റര്‍ജി പറഞ്ഞു. ശര്‍മിഷ്ഠയുടെ വീഡിയോ ഒരു വിഭാഗം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ കാരണമായെന്നും ജഡ്ജി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പൂനെയില്‍ നിന്നുള്ള 22 കാരിയായ നിയമ വിദ്യാര്‍ത്ഥിനിയായ ശര്‍മിഷ്ഠ പനോലിയെ വെള്ളിയാഴ്ച ഗുരുഗ്രാമില്‍ നിന്നാണ് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ശര്‍മിഷ്ഠയുടെ ഇന്‍സ്റ്റാഗ്രാം ക്ലിപ്പ് ഇസ്ലാം മതത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് ഒരു വ്യക്തി ശര്‍മിഷ്ഠക്കെതിരെ കേസ് നല്‍കിയത്.
പ്രതിഷേധത്തെത്തുടര്‍ന്ന്, വിവാദ വീഡിയോകള്‍ പനോലി ഡിലീറ്റ് ചെയ്യുകയും തന്റെ പരാമര്‍ശത്തിന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്