ന്യൂഡൽഹി: ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമത്തെ അതിജീവിച്ച രേഖ പത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ബസിർഹട്ട് മണ്ഡലത്തിൽനിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായ രേഖയെ ‘ശക്തി സ്വരൂപ’യെന്നാണു മോദി സംബോധന ചെയ്തത്.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളെക്കുറിച്ചും തൃണമൂൽ കോൺഗ്രസ് നേതാക്കളിൽനിന്നു ദ്വീപു നിവാസികൾക്ക് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചും രേഖാ പത്ര പ്രധാനമന്ത്രിയോടു പറഞ്ഞു.
‘‘സന്ദേശ്ഖലിയിലെ വനിതകൾക്കു പ്രധാനമന്ത്രി ദൈവത്തെ പോലെയാണ്. ഭഗവാൻ രാമൻ കൂടെയുള്ളതു പോലെയാണു ഞങ്ങൾക്കു തോന്നുന്നത്. 2011 മുതല്‍ ഞങ്ങൾക്ക് ഇവിടെ വോട്ടു ചെയ്യാനാകുമായിരുന്നില്ല. വർഷങ്ങൾക്കുശേഷം വോട്ടുരേഖപ്പെടുത്താൻ ഞങ്ങൾക്കു ശരിയായ സുരക്ഷയൊരുക്കണം.
എന്റെ ഭർത്താവ് ചെന്നൈയിലാണു ജോലി ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇവിടുത്തെ ആളുകൾക്കു സംസ്ഥാനത്തിനകത്തു തന്നെ എന്തെങ്കിലും തൊഴിൽ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കും’’ – രേഖാ പത്ര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക
ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം
"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.