കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 24 മണിക്കൂറിനിടെ രണ്ടാം തവണയും പോലീസ് മേധാവിയെ മാറ്റി. ഡിജിപി രാജീവ് കുമാറിനെ മാറ്റാൻ ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ബംഗാൾ സർക്കാരിന് നിർദേശം നൽകിയിരുന്നു.
ഇതേത്തുടർന്നാണ് ഹോം ഗാർഡ്‌സ് ഡയറക്ടർ ജനറലായിരുന്ന വിവേക് സഹായിയെ പുതിയ പോലീസ് മേധാവിയായി നിയമിച്ചത്.
എന്നാൽ വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖർജിയെ പുതിയ പോലീസ് മേധാവിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മുഖർജി നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഡിജിപി രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റാനും, തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പദവിയില്‍ നിയമിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക
ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം