ന്യൂഡെല്‍ഹി: ഭീകരതയെക്കുറിച്ചും 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുമുള്ള പരാമര്‍ശം ഒഴിവാക്കിയ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) പ്രസ്താവനയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പിട്ടില്ല. ഭീകരവാദ വിഷയത്തിലെ ഭിന്നത കാരണം സംയുക്ത പ്രസ്താവന ഇറക്കാനുള്ള നീക്കം ഇതോടെ എസ്‌സിഒ ഉപേക്ഷിച്ചു.
എസ്‌സിഒ ചെയര്‍മാനായ ചൈനയും അടുത്ത സുഹൃത്തായ പാകിസ്ഥാനും പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കാതെ, എസ്‌സിഒ രേഖയില്‍ ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചതായി പ്രതിരോധ മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ പ്രവിശ്യയില്‍ ഇന്ത്യ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ആരോപിക്കാന്‍ ബലൂചിസ്ഥാനെ രേഖയില്‍ പരാമര്‍ശിക്കാനും ശ്രമിച്ചു.
ഭീകരതയെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാട് രാജ്‌നാഥ് സിംഗ് യോഗത്തില്‍ ഉയര്‍ത്തിപ്പിടിച്ചു. ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് പാകിസ്ഥാനെ പേരെടുത്ത് പറയാതെ സിംഗ് കുറ്റപ്പെടുത്തി. 'ഇത്തരം ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ല. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്‌സിഒ മടിക്കരുത്,' രാജ്‌നാഥ് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി പ്രവിശ്യയിലെ ബലൂച് സായുധ ഗ്രൂപ്പുകളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. ഇത് പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് ഇന്ത്യ വാദിച്ചു.
പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രതിരോധ മന്ത്രിമാര്‍ ചൈനയിലെ ക്വിംഗ്ദാവോയില്‍ ആദ്യമായി മുഖാമുഖം കണ്ടെങ്കിലും പരസ്പരം അഭിവാദ്യം ചെയ്തില്ല. ചൈന, റഷ്യ, പാകിസ്ഥാന്‍, ഇന്ത്യ ഉള്‍പ്പെടെ സംഘടനയിലെ പത്ത് അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്