ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ വ്യോമസേനയുടെ ശേഷിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന ആറ് യുദ്ധവിമാനങ്ങളും രണ്ട് ഉയര്‍ന്ന മൂല്യമുള്ള നിരീക്ഷണ വിമാനങ്ങളും ഒരു സി130 ഗതാഗത വിമാനവും നശിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. 30 ലധികം മിസൈലുകളും നിരവധി ഡ്രോണുകളും ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാന് നഷ്ടപ്പെട്ടെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാന്‍ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണത്തിനിടെയാണ് വെടിവച്ചിട്ടത്. ഇലക്ട്രോണിക് വാര്‍ഫെയര്‍ അഥവാ എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് സംവിധാനം സുദര്‍ശന്‍ മിസൈല്‍ സംവിധാനം ഉപയോഗിച്ച് ദീര്‍ഘദൂര ആക്രമണത്തിലൂടെ തകര്‍ത്തു. ഏകദേശം 300 കിലോമീറ്റര്‍ അകലെയാണ് ഈ സംവിധാനം ഉണ്ടായിരുന്നത്.
സ്വീഡനില്‍ നിര്‍മിച്ച മറ്റൊരു വ്യോമസേനാ മുന്‍കൂര്‍ മുന്നറിയിപ്പ് വിമാനം ഭോലാരി വ്യോമതാവളത്തില്‍ എയര്‍-ടു-സര്‍ഫസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണ സമയത്ത് ഇവിടെ ഹാംഗറുകള്‍ക്കുള്ളില്‍ യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഇതുവരെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ ഈ നഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയുടെ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യോമസേനയുടെ റഡാറുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും പകര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് പാകിസ്ഥാന്‍ വ്യോമസേനയുടെ ഒരു സി130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം നശിപ്പിക്കപ്പെട്ടത്.
പാകിസ്ഥാന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ സേന പ്രധാനമായും ആശ്രയിച്ചത് എയര്‍-ടു-എയര്‍ ക്രൂയിസ് മിസൈലുകളെയായിരുന്നുവെന്നും ഈ ഓപ്പറേഷനില്‍ ബ്രഹ്മോസ് മിസൈലുകള്‍ വിന്യസിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
റാഫേലും എസ്യു30 യുദ്ധവിമാനങ്ങളും ഒരു പാക് ഹാംഗറില്‍ നടത്തിയ ഏകോപിത ആക്രമണങ്ങളിലൊന്നില്‍, ചൈനീസ് നിര്‍മിത വിംഗ് ലൂംഗ് ഡ്രോണുകള്‍ ഗണ്യമായി നശിപ്പിക്കപ്പെട്ടുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഓപ്പറേഷനുകള്‍ക്കിടെ ശേഖരിച്ച വലിയ അളവിലുള്ള ഡാറ്റ ഇന്ത്യന്‍ വ്യോമസേന ഇപ്പോഴും വിശകലനം ചെയ്യുകയാണെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്