ഭോപ്പാല്‍: ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ സൈനിക നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്ത്രീ ശക്തിയെ വെല്ലുവിളിച്ചുകൊണ്ട് പാകിസ്ഥാനിലെ ഭീകരര്‍ വിനാശം സ്വയം ക്ഷണിച്ചുവരുത്തിയെന്നും മോദി പറഞ്ഞു. അതിര്‍ത്തി കടന്ന് ഏറ്റവും കൂടുതല്‍ സര്‍ജിക്കല്‍ സ്‌െ്രെടക്കുകള്‍ നടത്തിയത് ആരെന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക് പോരിനിടെയാണ് പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം.
'പഹല്‍ഗാമില്‍ ഭീകരവാദികള്‍ രക്തം ചൊരിയുക മാത്രമല്ല നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുകയും ചെയ്തു. നമ്മുടെ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചു. തീവ്രവാദികള്‍ ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ചു. ഈ വെല്ലുവിളി ഭീകരര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കും വിനാശകരമായി മാറി,' റാണി അഹല്യാബായി ഹോള്‍ക്കറുടെ 300 ാം ജന്മവാര്‍ഷികത്തില്‍ ഭോപ്പാലില്‍ നടന്ന മഹിളാ ശാക്തീകരണ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭീകര താവളങ്ങള്‍ തവിടുപൊടിയാക്കിക്കൊണ്ട് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ ഞെട്ടിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറുകണക്കിന് കിലോമീറ്ററുകള്‍ പാകിസ്ഥാനിലേക്ക് കയറി ക്യാമ്പുകള്‍ തകര്‍ത്തു. ഇന്ത്യ വീണ്ടും ആക്രമിക്കപ്പെട്ടാല്‍ ഭീകരരും അവരുടെ സ്‌പോണ്‍സര്‍മാരും ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
'ഭീകരവാദത്തിലൂടെയുള്ള പരോക്ഷ യുദ്ധം ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ വീടുകള്‍ക്കുള്ളില്‍ പോലും കടന്നു ചെന്ന് കൊന്നൊടുക്കും. ഭീകരരെ സഹായിക്കുന്നവര്‍ അതിന് വലിയ വില നല്‍കേണ്ടിവരും,' പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാന്‍ ഓപ്പറേഷന്‍ സിന്ദൂരിന് മറുപടിയായി അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ടപ്പോള്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ബിഎസ്എഫിന്റെ വനിതാ സംഘം അഖ്‌നൂരില്‍ മൂന്ന് ദിവസത്തോളം തങ്ങളുടെ ഫോര്‍വേഡ് പോസ്റ്റുകള്‍ വീറോടെ സംരക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന്, പ്രതിരോധത്തിലെ ഇന്ത്യയുടെ പെണ്‍മക്കളുടെ കരുത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. നമ്മുടെ ബിഎസ്എഫ് പെണ്‍മക്കള്‍ നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഉചിതമായ മറുപടി നല്‍കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്