ചെന്നൈ: ഓൺലൈൻ ഗെയ്മിംഗിനുള്ള പാതിരാ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 12 മണി മുതൽ പുലർച്ചെ അഞ്ച് മണിവരെയുള്ള ബ്ലാങ്ക് അവറിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
അതേസമയം ഓൺലൈൻ ഗെയ്മിംഗ് കമ്പനികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ളതാണ് നിയന്ത്രണമെന്നും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം യുക്തിപരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനോടൊപ്പം ഗെയ്മിംഗിൽ പങ്കെടുക്കുന്നവരുടെ കെവൈസി നൽകണമെന്ന സർക്കാർ ഉത്തരവിനും അംഗീകാരം നൽകി.
അതുപോലെ തന്നെ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കെവൈസി വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ഗെയ്മിംഗ് കമ്പനികൾ പാലിക്കണം എന്നും സർക്കാർ ഏർപ്പെടുത്തിയ പാതിരാ നിയന്ത്രണം നിയമ വിരുദ്ധമെന്ന ഗെയ്മിംഗ് കമ്പനികളുടെ വാദവും ഹൈക്കോടതി തള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്