ദില്ലി: ദേശീയ സുരക്ഷാ നിയമപ്രകാരം ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ തടങ്കലിൽ വച്ചത് പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പ്രഖ്യാപിച്ചു.
"ലഡാക്കിൽ സമാധാനത്തിന്റെയും സ്ഥിരതയുടെയും പരസ്പര വിശ്വാസത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതുവഴി എല്ലാ പങ്കാളികളുമായും സൃഷ്ടിപരവും അർത്ഥവത്തായതുമായ സംഭാഷണം സാധ്യമാകും. ഈ ലക്ഷ്യം കൈവരിക്കുന്നതിനും, ഉചിതമായ പരിഗണനയ്ക്ക് ശേഷവും, ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് സോനം വാങ്ചുകിന്റെ തടങ്കൽ ഉടനടി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു," മന്ത്രാലയം പറഞ്ഞു.
അതേസമയം, ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ എഐ സഹായിക്കും; പുതിയ കരു സതി
തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഇന്ത്യൻ രൂപ; ഡോളറിനെതിരെ 156 പൈസയുടെ റെക്കോർഡ് വർദ്ധനവ്
ഹോർമുസ് പ്രതിസന്ധിയിൽ നിർണ്ണായക പ്രഖ്യാപനവുമായി ഇറാൻ; ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതരാണ്, തടസ്സമുണ്ടാകില്ലെന്ന് ഉറപ്പ്
കുടുംബവഴക്കിനിടെ ക്രൂരത; ഉത്തർപ്രദേശിൽ ഭാര്യയുടെ മൂക്കും കവിളും ഭർത്താവ് കടിച്ചുപറിച്ചു