ഹൈദരാബാദ്: പിതാവും ഭാരത് രാഷ്ട്ര സമിതി പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവുവിന് എഴുതിയ കത്ത് ചോര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ കവിത.
പാര്‍ട്ടി വിടില്ലെന്നും അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കെ കവിത പറഞ്ഞു. രാജിവച്ചേക്കുമെന്ന വാര്‍ത്തയുമായി പുറത്തുവന്ന പത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കവിത അത്തരം വാര്‍ത്തകള്‍ നിഷേധിച്ചു.
പാർട്ടിയുടെ സിൽവർ ജൂബിലി യോഗത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു കവിതയുടെ കത്ത്. ഏപ്രിൽ 27-ന് വാറംഗലിൽ നടന്ന ബിആർഎസ് സിൽവർ ജൂബിലി യോഗത്തെ കുറിച്ചുള്ള പ്രതികരണമായാണ് തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്തിനെ വിലയിരുത്തപ്പെടുന്നത്.
"താങ്കൾ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോൾ, ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന് ചിലർ ഊഹിക്കാൻ തുടങ്ങി. നിങ്ങൾ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബിജെപി കാരണം ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ, നിങ്ങൾ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു" എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.
കത്ത് ചോർന്നതിൽ കവിത പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട് എന്നും കെസിആർ ദൈവത്തെപ്പോലെയാണ്, പക്ഷേ ചില പിശാചുക്കൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടെന്നുമാണ് കവിത പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്