ന്യൂഡൽഹി: പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും.
തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർ സാധാരണയായി ഉപയോഗിക്കുന്ന 60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 3500 രൂപയാക്കിയിട്ടുണ്ട്.
തത്കാൽ നിരക്ക് 6000 രൂപയായിരിക്കും. കേന്ദ്രവിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിരക്ക് പട്ടിക 2026 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 36 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 1500 രൂപയും തത്കാൽ നിരക്ക് 3500 രൂപയുമാണ്. 60 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 2000 രൂപയും തത്കാൽ അപേക്ഷയ്ക്ക് 4000 രൂപയും.
പുതുക്കിയനിരക്കുകൾ പ്രകാരം നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാൽ നിരക്ക് 6000 രൂപയുമായിരിക്കും. 60 പേജുകളുള്ള പാസ്‌പോർട്ടിനിത് യഥാക്രമം 6000, 8500 എന്നിങ്ങനെയായിരിക്കും നിരക്ക്.
18 വയസ്സിന് താഴെയുള്ളവർക്ക് 36 പേജുകളുള്ള പാസ്‌പോർട്ടിനായി 1750 രൂപയും തത്കാൽ അപേക്ഷയ്ക്കായി 4250 രൂപയും നൽകണം. നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതാ ആയ പാസ്‌പോർട്ടുകൾക്ക് പകരം അപേക്ഷിക്കാനുള്ള ഫീസ് 4250 രൂപയും തത്കാൽ അപേക്ഷകൾക്ക് 6750 രൂപയുമാണ് നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
