കീവ്: റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ശ്രമങ്ങളിൽ സാധ്യമായ എല്ലാ രീതിയിലും പങ്കാളിയാകാൻ ഇന്ത്യ സന്നദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഉക്രൈൻ തലസ്ഥാനമായ കീവിൽ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സമാധാന നീക്കങ്ങളിൽ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെങ്കിൽ, അതിനായി ഞങ്ങൾ സദാ സന്നദ്ധരാണ്" എന്ന് ജയശങ്കർ വ്യക്തമാക്കി.
സമുദ്രമേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമായ സാഹചര്യത്തിൽ ഉക്രൈൻ വിഷയം ഒരു പുതിയ ദിശയിലേക്ക് കടക്കുമെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ സമാധാന കരാറിലെത്താൻ സാധ്യതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പ്രതികരിച്ചു. യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ ചർച്ചകൾക്ക് പിന്തുണ നൽകുന്നുണ്ടെങ്കിലും അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് റഷ്യയും ഉക്രൈനുമാണെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യൻ വ്യോമമേഖലയിലും സമുദ്രത്തിലും ആക്രമണം കടുപ്പിക്കുന്ന ഉക്രൈന്റെ നടപടിയെ 'ഭീകരവാദം' എന്ന് പുടിൻ വിമർശിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി സമാധാന നീക്കങ്ങൾക്കായി ചർച്ചകൾ തുടരുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
