ദില്ലി; അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.
ന്യൂയോര്‍ക്കിലുണ്ടായിരുന്ന കാലത്ത് ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആ കാലഘട്ടത്തില്‍ താന്‍ സര്‍ക്കാരിന്റെ ഭാഗമല്ലായിരിന്നുവെന്നും അന്ന് മെയ്ക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുമാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എപ്സ്റ്റീന്‍ ഫയലുകളില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹര്‍ദീപ് സിങ് പുരി.
എപ്സ്റ്റീന്റെ മറ്റ് ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാതെ രാഹുലും പ്രിയങ്കയും ബഹളം വെക്കുകയാണെന്നും ഹര്‍ദീപ് സിങ് പുരി കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
