ഗാസയിൽ പട്ടിണി മരണം കൂടുന്നു;  ശവസംസ്കാര കവചങ്ങൾക്കു ക്ഷാമം

AUGUST 5, 2025, 3:37 AM

ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ സഹായം തേടിയ പത്തു പേരുൾപ്പെടെ 40 പാലസ്തീനികൾ  കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ശവപ്പെട്ടികളുടെ ക്ഷാമം മൂലം വിലാപയാത്രക്കാർക്ക് പുതപ്പിനെ ആശ്രയിക്കണ്ടി വന്നു. മധ്യ - തെക്കൻ ഗാസയിലുള്ള ഗാസ ഹ്യുമാനറ്റേറിയൻ ഫൗണ്ടേഷൻ്റെ സഹായ കേന്ദ്രങ്ങൾക്ക് സമീപമുള്ള രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് 10 പേർ മരിച്ചതെന്ന് പ്രാദേശിക ഡോക്ടർമാർ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ജി.എച്ച്.എഫ് ( ഗാസ ഹ്യുമാനറ്റേറിയൻ ഫൗണ്ടേഷൻ ) പ്രവർത്തനം ആരംഭിച്ചതിനു ശേഷം സഹായം സ്വീകരിക്കാൻ ശ്രമിച്ച ആയിരത്തിലധികം ആളുകൾ ഇസ്രായേൽ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.

ഞങ്ങൾക്ക് യുദ്ധം വേണ്ട, സമാധാനം വേണം, ഈ ദുരിതം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ തെരുവിലാണ്, എല്ലാവർക്കും വിശപ്പാണ്, എല്ലാവരും മോശം അവസ്ഥയിലാണ്, സ്ത്രീകൾ തെരുവിലാണ്, എല്ലാ മനുഷ്യരെയും പോലെ സാധാരണ ജീവിതം നയിക്കാൻ ഞങ്ങൾക്ക് ഒന്നും ലഭ്യമല്ല, ജീവിതമില്ല," ഗാസയിലെ ഒരുദ്യോസ്ഥൻ വ്യക്തമാക്കി.

vachakam
vachakam
vachakam

ഗാസയിലേക്ക് സാധനങ്ങൾ ക്രമേണയും നിയന്ത്രിതമായും പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ പറഞ്ഞു. പ്രാദേശിക വ്യാപാരികൾ വഴി ഗാസയിലേക്ക് സാധനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുമെന്ന് സഹായം ഏകോപിപ്പിക്കുന്ന ഒരു ഇസ്രായേലി സൈനിക ഏജൻസി ചൊവ്വാഴ്ച പറഞ്ഞു. ആഗോള നിരീക്ഷകർ പറയുന്നത്, എൻക്ലേവിൽ ക്ഷാമം പടരുന്നുവെന്നും ഇത് ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളെ ഇത് ബാധിക്കുമെന്നും ആണ്.
മാനുഷിക സഹായത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം മന്ത്രിസഭ അംഗീകരിച്ചതായും സ്വകാര്യ മേഖലയിലൂടെ ഗാസയിലേക്ക് സാധനങ്ങൾ എത്തിക്കാൻ അനുവദിച്ചതായും ഇസ്രായേലിന്റെ
COGAT  (  Coordinator of Government Activities in the Territories) അറിയിച്ചു.

അംഗീകൃത ഉൽപ്പന്നങ്ങളിൽ അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങൾ, ശിശു ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ, ശുചിത്വ സാമഗ്രികൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ഏജൻസി പറഞ്ഞു.
"ഗാസ മുനമ്പിലേക്ക് എത്തുന്ന സഹായത്തിന്റെ അളവ് വർദ്ധിപ്പിക്കുക, ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സഹായ ശേഖരണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്," അത് കൂട്ടിച്ചേർത്തു.
ഗാസയിലെ വ്യാപകമായ നാശനഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ സഹായ പ്രവർത്തനം എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമല്ല.
മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഗാസയ്ക്ക് പ്രതിദിനം 600 ഓളം സഹായ ട്രക്കുകൾ ആവശ്യമാണെന്ന് പലസ്തീൻ, ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥർ പറയുന്നു -

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam