ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥ യാത്ര ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ ബസന്ത്ഗഡിലെ കുരു പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.
ഓപ്പറേഷന്‍ ബിഹാലി എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയാണ് മേഖലയില്‍ ഭീകരര്‍ക്കെതിരെ ആരംഭിച്ചിരിക്കുന്നതെന്ന് സൈന്യം പറഞ്ഞു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ജമ്മു മേഖലാ ഐജി ഭീം സെന്‍ ടൂട്ടി പറഞ്ഞു.
ജൂലൈ 3 നാണ് അതീവ സുരക്ഷയോടെ ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 9 ന് അവസാനിക്കുന്ന യാത്രാ കാലയളവില്‍ ധാരാളം തീര്‍ത്ഥാടകര്‍ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്