ന്യൂഡെല്‍ഹി: മെയ് 10 ന് രാത്രിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം വഷളാക്കിയത് പാകിസ്ഥാനാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ത്യയെ 48 മണിക്കൂറില്‍ മുട്ടുകുത്തിക്കാന്‍ ഉദ്ദേശിച്ച് പാകിസ്ഥാന്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ പാക് കണക്കുകൂട്ടലുകള്‍ ഇന്ത്യ തെറ്റിച്ചെന്നും പാകിസ്ഥാന്റെ ആക്രമണം എട്ട് മണിക്കൂറിലേക്ക് ചുരുക്കിയെന്നും അനില്‍ ചൗഹാന്‍ വെളിപ്പെടുത്തി.
'മെയ് 10 ന് പുലര്‍ച്ചെ ഒരു മണിയോടെ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയെ മുട്ടുകുത്തിക്കുക എന്ന ലക്ഷ്യവുമായ അവര്‍ ആക്രമണമാരംഭിച്ചു. ഒന്നിലധികം ആക്രമണങ്ങള്‍ നടന്നു, ഒരു തരത്തില്‍, അവര്‍ ഈ സംഘര്‍ഷം വഷളാക്കി. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ആക്രമിച്ചത്,' സിഡിഎസ് ചൗഹാന്‍ പുനെയിലെ സാവിത്രിബായി ഫൂലെ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
'പാകിസ്ഥാന്‍ 48 മണിക്കൂര്‍ തുടരുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകദേശം എട്ട് മണിക്കൂറിനുള്ളില്‍ അവസാനിച്ചു' ചൗഹാന്‍ വ്യക്തമാക്കി.
മെയ് 10 ന്, പാകിസ്ഥാന്‍ നടത്തിയ നിരവധി ആക്രമണങ്ങള്‍ക്ക് ശേഷം, നൂര്‍ ഖാന്‍, മുരീദ്, റഫീഖി തുടങ്ങിയവയടക്കം അയല്‍രാജ്യത്തുടനീളമുള്ള പ്രധാന വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ഈ മാരകമായ ആക്രമണങ്ങളെയും സംഘര്‍ഷാവസ്ഥയെയും തുടര്‍ന്ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാന്‍ ഡിജിഎംഒ ഹോട്ട്‌ലൈനില്‍ ഇന്ത്യന്‍ ഡിഡിഎംഒയെ ബന്ധപ്പെട്ടു.
'മെയ് 10 ന് ഇന്ത്യയുമായി സംസാരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം, അവരുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതില്‍ നിന്നാണ്. ചര്‍ച്ചകള്‍ക്കും സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനുമുള്ള അഭ്യര്‍ത്ഥന പാകിസ്ഥാനില്‍ നിന്ന് വന്നപ്പോള്‍, ഞങ്ങള്‍ അത് സ്വീകരിച്ചു,' സിഡിഎസ് ജനറല്‍ ചൗഹാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്