ഡൽഹി: പത്മശ്രീ അവാർഡ് ജേതാവായ സന്യാസി കാർത്തിക് മഹാരാജിനെതിരെ ലൈംഗിക പീഡനാരോപണം. 2013 ൽ ഒരു സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ ഒരു സ്ത്രീ രംഗത്തെത്തി.
ഭാരത് സേവാശ്രമം സംഘത്തിലെ സന്യാസിയായ മഹാരാജ്, മുർഷിദാബാദിലെ ആശ്രമ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂളിൽ അദ്ധ്യാപിക ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി. ആശ്രമത്തിൽ തന്നെ താമസ സൗകര്യവും നൽകി.
ഒരു രാത്രിയിൽ സന്യാസി തന്റെ മുറിയിൽ കയറി തന്നെ ബലാൽക്കാരം ചെയ്യുകയായിരുന്നു. 2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ കുറഞ്ഞത് 12 തവണയെങ്കിലും സന്യാസി തന്നെ ബലാത്സംഗം ചെയ്തുവെന്ന് സ്ത്രീ പറഞ്ഞു.
ഭയവും നിസ്സഹായതയും കൊണ്ടാണ് ഇത്രയും വർഷമായി താൻ സംഭവത്തെക്കുറിച്ച് മൗനം പാലിച്ചതെന്ന് അവർ പറഞ്ഞു. പോലീസിനെ സമീപിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് സന്യാസി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു.
കാർത്തിക് മഹാരാജിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്