ന്യൂഡെല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പിന്നില്‍ വിദേശ ഗൂഢാലോചന ഉണ്ടാവാമെന്ന് സംശയം പ്രകടിപ്പിച്ച് യോഗ ഗുരു ബാബാ രാംദേവ്. ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ വിദേശ ഇടപെടലുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണികളും സര്‍വീസിംഗും നടത്തിയത് തുര്‍ക്കി ഏജന്‍സിയാണെന്ന് രാംദേവ് പറഞ്ഞു. അതിനാല്‍ അപകടം പൂര്‍ണ്ണമായും ആകസ്മികമായിരിക്കില്ലെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
'തുര്‍ക്കിയില്‍ നിന്നുള്ള ഒരു ഏജന്‍സി വിമാനത്തിന്റെ അറ്റകുറ്റപ്പണികളും സര്‍വീസും നടത്തിയിരുന്നതായി എനിക്ക് മനസ്സിലായി. ഇന്ത്യ വ്യോമയാന മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ആ ഏജന്‍സിയുടെ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ട്. ഇത്തരം സങ്കീര്‍ണമായ കാര്യങ്ങളില്‍ വിദേശ കമ്പനികളുടെ ഇടപെടല്‍ ഇന്ത്യ തടയണം.' അദ്ദേഹം ആവശ്യപ്പെട്ടു.
തുര്‍ക്കി കമ്പനിയായ ടര്‍ക്കിഷ് ടെക്‌നിക് കമ്പനിയെയാണ് വിമാനങ്ങളുടെ വന്‍ അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യ ആശ്രയിച്ചു വരുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനങ്ങള്‍ നല്‍കിയിരുന്നത് ടര്‍ക്കിഷ് കമ്പനിയായ സെലെബിയായിരുന്നു. പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെലെബിയുടെ ലൈസന്‍സ് കേന്ദ്രം പിന്‍വലിച്ചതോടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഈ തുര്‍ക്കി കമ്പനി പുറത്തായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്