ബ്രഹ്‌മോസ് മിസൈലുകള്‍ പാക് വ്യോമതാവളങ്ങള്‍ തകര്‍ത്തെന്ന് അമിത് ഷാ; ചൈനീസ് വ്യോമപ്രതിരോധ സംവിധാനം ഉറങ്ങിക്കിടന്നു

MAY 18, 2025, 1:18 PM

അഹമ്മദാബാദ്: ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ നശിപ്പിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് വാങ്ങിയ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം, ഭീകരതയെക്കുറിച്ചുള്ള അവരുടെ നുണകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ ഓപ്പറേഷന്‍ സിന്ദൂരിനിടെ ഉറക്കമായിരുന്നെന്നും അമിത് ഷാ ഗുജറാത്തിലെ അഹമ്മദാബാദില്‍ പറഞ്ഞു. 

'നമ്മുടെ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ നശിപ്പിക്കാന്‍ പ്രവര്‍ത്തിച്ചപ്പോള്‍, ചൈനയില്‍ നിന്ന് അവര്‍ സ്വന്തമാക്കിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗമില്ലാതെ കിടന്നു. നമ്മുടെ വ്യോമസേന കൃത്യമായ ആക്രമണങ്ങള്‍ നടത്തുകയും അജയ്യമെന്ന് കരുതപ്പെട്ടിരുന്ന പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തു. അതിര്‍ത്തി സുരക്ഷയെക്കുറിച്ച് ചരിത്രം എഴുതുമ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും,' ഷാ പറഞ്ഞു.

മുന്‍കാലങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ (പിഒകെ) മാത്രമായിരുന്നു, എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂരിന് കീഴില്‍ ഇന്ത്യ പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ 100 കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി തീവ്രവാദികളെയും അവരുടെ കേന്ദ്രങ്ങളെയും ഇല്ലാതാക്കിയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

'അവിടെ ഒരു ഭീകര പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് പാകിസ്ഥാന്‍ ലോകത്തോട് പറയാറുണ്ടായിരുന്നു. ഇന്ത്യ തെറ്റായ പരാതികള്‍ നല്‍കുന്നെന്ന് ആരോപിച്ചു. എന്നാല്‍, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ഭീകരരെ മിസൈലുകള്‍ ഉപയോഗിച്ച് നാം വധിച്ചു. പാകിസ്ഥാന്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടു,' ഷാ പറഞ്ഞു.

അടുത്ത ദിവസം, പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. ഇത് പാകിസ്ഥാന്‍ സൈന്യത്തിന്റെയും പാകിസ്ഥാന്റെയും ഭീകരതയോടുള്ള അവിശുദ്ധ ബന്ധത്തെ തുറന്നുകാട്ടി.  പാകിസ്ഥാന്‍ ഭീകരര്‍ക്കായി താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ലോകം മുഴുവന്‍ അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam