ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കക്ക് പങ്കില്ലെന്ന് എംപിമാരോട് കേന്ദ്ര സര്‍ക്കാര്‍

MAY 19, 2025, 1:15 PM

ന്യൂഡെല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിച്ചു. സൈനിക നടപടികള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഉഭയകക്ഷി തലത്തിലാണ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതാ അവകാശവാദങ്ങള്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ചില പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചപ്പോഴാണ് മിസ്രിയുടെ പ്രതികരണം.

'വെടിനിര്‍ത്തലിന് താന്‍ സൗകര്യമൊരുക്കിയതായി ട്രംപ് കുറഞ്ഞത് ഏഴ് തവണയെങ്കിലും പരസ്യമായി അവകാശപ്പെട്ടു. ഇന്ത്യ എന്തിനാണ് നിശബ്ദത പാലിച്ചത്?' പാനലിലെ ഒരു അംഗം ചോദിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ലാത്ത ഒരു ഉഭയകക്ഷി തീരുമാനമാണെന്ന് പ്രസ്താവിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വാദങ്ങളെ തള്ളി. 

vachakam
vachakam
vachakam

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരമ്പരാഗത യുദ്ധത്തിന്റെ പരിധിക്കുള്ളില്‍ തന്നെയാണെന്നും ആണവായുധം ഉപയോഗിക്കുമെന്ന സൂചനയൊന്നും പാകിസ്ഥാന്‍ നല്‍കിയിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി എംപിമാരെ അറിയിച്ചു.

പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ആശങ്ക ഉന്നയിച്ചപ്പോള്‍, വിക്രം മിസ്രി പറഞ്ഞത്, 'അവര്‍ എന്ത് ഉപയോഗിച്ചാലും പ്രശ്‌നമില്ല; അവരുടെ വ്യോമതാവളങ്ങളില്‍ ഞങ്ങള്‍ ശക്തമായി ആക്രമണം നടത്തി എന്നതാണ് പ്രധാനം,' എന്നാണ്. 

യുദ്ധത്തില്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

vachakam
vachakam
vachakam

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസ് എംപിമാരായ രാജീവ് ശുക്ല, ദീപേന്ദര്‍ ഹൂഡ, എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി, ബിജെപി എംപിമാരായ അപരാജിത സാരംഗി, അരുണ്‍ ഗോവില്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam