അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ പരിസരത്ത് താപനില ഏകദേശം 1,000 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ ദുഷ്‌കരമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍. വിമാനത്തില്‍ 1.25 ലക്ഷം ലിറ്റര്‍ ഇന്ധനമാണ് ഉണ്ടായിരുന്നത്. ടാങ്കിന് തീപിടിച്ചതോടെ ഈ ഇന്ധനം ഒരുമിച്ചു കത്തി വലിയ ദുരന്തം സൃഷ്ടിക്കുകയായിരുന്നു.
അഗ്‌നിപര്‍വ്വതങ്ങളില്‍ നിന്നുള്ള ലാവയ്ക്ക് 1140 നും 1170 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില. ഉരുകിയ ലാവയുടെ ചൂടാണ് വിമാന ദുരന്തമുണ്ടായ പരിസരത്ത് അനുഭവപ്പെട്ടത്.
'വിമാനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ, അത് ഒരു തീപിടുത്തം സൃഷ്ടിച്ചു. അവിടെ താപനില 1,000 ഡിഗ്രി സെല്‍ഷ്യസായി നിമിഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നു. ഇത് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറച്ചു,' ഒരു മുതിര്‍ന്ന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇത്തരമൊരു ദുരന്തം മുന്‍പ് നേരിട്ടിട്ടില്ലെന്ന് ഒരു എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഞങ്ങള്‍ പിപിഇ കിറ്റുകളുമായി ഇവിടെ വന്നു. പക്ഷേ താപനില വളരെ ഉയര്‍ന്നത് പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടാക്കി. എല്ലായിടത്തും അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. തിളച്ചുമറിയുന്ന അവശിഷ്ടങ്ങള്‍ ഞങ്ങള്‍ക്ക് നീക്കം ചെയ്യേണ്ടിവന്നു,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്