തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം ആസ്ഥാനമന്ദിരത്തിലെ കൺട്രോൾറൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് കണ്ടക്ടർമാരെക്കൂടി സ്ഥലംമാറ്റി.
അരുൺപ്രകാശ് (ആറ്റിങ്ങൽ), ദിവ്യ എസ്. നായർ (കണിയാപുരം), ആർ. മഹേഷ് (കിളിമാനൂർ), ജെ.എൻ. റിയാസ് മുഹമ്മദ് (പാലോട്), എസ്. സ്മിത (നെടുമങ്ങാട്), കെ.എസ്. സന്ദീപ് (നെടുമങ്ങാട്) എന്നിവരെയാണ് പേരിനൊപ്പമുള്ള യൂണിറ്റുകളിേലക്കു മാറ്റിയത്.
മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നേരിട്ടു വിളിച്ചിട്ടും കൺട്രോൾറൂമിലെ ഫോൺ എടുക്കാത്തതിനെത്തുടർന്നാണ് നടപടി.
യാത്രക്കാരിൽനിന്നുള്ള അന്വേഷണവും പരാതികളും സ്വീകരിക്കുന്നതിനു വേണ്ടിയുള്ളതാണ് ചീഫ് ഓഫീസിലെ കൺട്രോൾറൂം. പത്ത് ടെലിഫോൺ ലൈനുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതി വ്യാപകമാണ്.
മോശം ഡ്രൈവിങ്ങിനെതിരേ പരാതിപ്പെടാനുള്ള വാട്സാപ്പ് സംവിധാനവും കൺട്രോൾറൂമിലുണ്ട്. ഇവ ഫലപ്രദമല്ലെന്നു പരാതി ലഭിച്ചതിനെത്തുടർന്നാണ് മന്ത്രി നേരിട്ട് ഫോൺ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്