ഗ്യാംഗ്‌ടോക്: ഞായറാഴ്ച രാത്രി വടക്കന്‍ സിക്കിമിലെ ചാറ്റനിലെ സൈനിക ക്യാമ്പിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേരെ കാണാതായി. ലാച്ചനില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയുള്ള ചാറ്റന്‍, മണ്ണിടിച്ചിലില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായ സ്ഥലങ്ങളിലൊന്നാണ്. നിരവധി സൈനിക ക്യാമ്പുകള്‍ ഇവിടെയുണ്ട്.
'ലാച്ചന്‍ നദിയിലെ ജലനിരപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ചാറ്റനിലെ സൈനിക ക്യാമ്പില്‍ മണ്ണിടിച്ചിലുണ്ടായി. മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഒമ്പത് സൈനികരെ കാണാതായിട്ടുണ്ട്. സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്,' മംഗാന്‍ ജില്ലയിലെ ചുങ്താങ്ങിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അരുണ്‍ തട്ടാല്‍ പറഞ്ഞു.
മെയ് 30 മുതല്‍ ലാച്ചുങ്ങില്‍ കുടുങ്ങിയ 1,600 വിനോദസഞ്ചാരികളെ തിങ്കളാഴ്ച രാവിലെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വടക്കന്‍ സിക്കിമില്‍ ടീസ്റ്റ് നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദസഞ്ചാരികളുള്‍പ്പെടെ ഒമ്പത് പേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്