റഷ്യന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് കേന്ദ്രവും വ്യോമതാവളവും തകര്‍ത്ത് ഉക്രെയ്ന്‍: അതിര്‍ത്തി കടന്ന് മാരക മിസൈലാക്രമണം

AUGUST 15, 2026, 11:36 AM

കീവ്: നാല് വര്‍ഷത്തിലേറെയായി തുടരുന്ന അധിനിവേശ യുദ്ധത്തിന് വിരാമമിടാന്‍ റഷ്യയ്ക്ക് മേല്‍ നയതന്ത്രപരവും സൈനികവുമായ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഉക്രെയ്ന്‍ സൈന്യം വന്‍ മിസൈലാക്രമണം നടത്തി. റഷ്യ സ്വന്തമായി വികസിപ്പിക്കുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖലയായ രാസ്വെത് പദ്ധതിയുടെ റോക്കറ്റ് നിര്‍മാണ ശാലയും റഷ്യന്‍ യുദ്ധവിമാന താവളവുമാണ് ആക്രമണത്തില്‍ തകര്‍ന്നത്.

അതിര്‍ത്തിയില്‍ നിന്ന് 900 കിലോമീറ്ററോളം ഉള്ളില്‍ സമറ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രോഗ്രസ് റോക്കറ്റ് ആന്‍ഡ് സ്‌പേസ് സെന്ററിന് നേരെ തദ്ദേശീയമായി നിര്‍മ്മിച്ച ഫ്‌ലെമിംഗോ ക്രൂയിസ് മിസൈലുകളാണ് ഉക്രെയ്ന്‍ പ്രയോഗിച്ചത്. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ എത്തിക്കുന്ന സോയൂസ് റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഈ കേന്ദ്രത്തിന് ലഭിച്ച പ്രഹരം റഷ്യയുടെ ഭാവി ആശയവിനിമയ ശൃംഖലയെ വലിയ അളവില്‍ ബാധിക്കും. ഒപ്പം നിഷ്‌നി നോവ്‌ഗൊറോഡ് മേഖലയിലെ സാവാസ്ലെയ്ക്ക സൈനിക വ്യോമതാവളത്തിന് നേരെയും കനത്ത ആക്രമണമുണ്ടായി.

ഉക്രെയ്ന്‍ നഗരങ്ങളെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യം തുടര്‍ച്ചയായി ഉപയോഗിച്ചിരുന്ന യുദ്ധവിമാനങ്ങളുടെ പ്രധാന കേന്ദ്രമാണ് നിഷ്‌ക്രിയമാക്കിയതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി. റഷ്യയുടെ സൈനിക ശേഷിയും സാങ്കേതിക അടിത്തറയും തകര്‍ക്കുന്നത് മേഖലയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കാന്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ വ്യോമാക്രമണങ്ങളുടെ ശക്തി കുറയ്ക്കാനും അതിര്‍ത്തി കടന്നുള്ള ആശയവിനിമയ ശൃംഖലയില്‍ വിടവുകള്‍ സൃഷ്ടിക്കാനും ഈ ആക്രമണത്തിലൂടെ സാധിച്ചതായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam