ബെയ്ജിംഗ്: മനുഷ്യന്റെ കായികക്ഷമതയെ വെല്ലുവിളിച്ചുകൊണ്ട് ചൈനയില്‍ നടന്ന ഹാഫ് മാരത്തണില്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ ചരിത്ര വിജയം നേടി. ഞായറാഴ്ച നടന്ന ബെയ്ജിംഗ് ഇ-ടൗണ്‍ ഹാഫ് മാരത്തണിലാണ് പ്രൊഫഷണല്‍ അത്ലറ്റുകളെക്കാള്‍ വേഗത്തില്‍ റോബോട്ടുകള്‍ ഫിനിഷ് ലൈന്‍ കടന്നത്. സാങ്കേതിക വിദ്യയില്‍ ചൈന കൈവരിച്ച വന്‍ കുതിച്ചുചാട്ടത്തിന്റെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഹോണര്‍ വികസിപ്പിച്ചെടുത്ത റോബോട്ടാണ് മത്സരത്തില്‍ ഒന്നാമതെത്തിയത്. 50 മിനിറ്റ് 26 സെക്കന്‍ഡ് കൊണ്ട് 21 കിലോമീറ്റര്‍ ദൂരം പിന്നിട്ട ഈ റോബോട്ട്, മനുഷ്യര്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡിനേക്കാള്‍ (57:31) വേഗത്തിലാണ് ഓടിയെത്തിയത്. 100 ലധികം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പങ്കെടുത്ത പകുതിയോളം റോബോട്ടുകളും റിമോട്ട് കണ്ട്രോള് സഹായമില്ലാതെ സ്വയം പാത കണ്ടെത്തിയാണ് മത്സരിച്ചത്.
ഹോണറിന്റെ 'ലൈറ്റ്നിംഗ്' റോബോട്ടുകള്‍ക്ക് സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയാണ് നല്‍കിയിരിക്കുന്നത്. മനുഷ്യ ഓട്ടക്കാരുടെ കാലുകളുടെ ഘടനയ്ക്ക് സമാനമായ (90-95 സെ.മീ നീളം) കാലുകളാണ് ഇവയ്ക്ക് വേഗത നല്‍കുന്നത്. മനുഷ്യ ഓട്ടക്കാരുമായി കൂട്ടിയിടി ഒഴിവാക്കാന്‍ റോബോട്ടുകള്‍ക്കായി പ്രത്യേക ട്രാക്കുകളും സജ്ജീകരിച്ചിരുന്നു. ഏകദേശം 12,000 മനുഷ്യരാണ് മാരത്തണില്‍ പങ്കെടുത്തത്.
കായികരംഗത്തെ ഈ പ്രകടനം വെറുമൊരു പ്രദര്‍ശനം മാത്രമല്ലെന്നും, ഭാവിയില്‍ ഉല്‍പ്പാദന മേഖലയിലും അപകടകരമായ ജോലികളിലും റോബോട്ടുകളെ വിന്യസിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സേനയുടെ ക്രൂരത: നടുക്കുന്ന ഓഡിയോ
'പുതിയ കടുത്ത പരാജയങ്ങള്‍' സമ്മാനിക്കാന്‍ ഇറാന് നാവികസേന സുസജ്ജം; യു.എസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി
ഇസ്രായേലിനെ ഞെട്ടിക്കാൻ ഇറാൻ; ബങ്കറുകളിൽ ഒളിപ്പിച്ച നൂറിലധികം മിസൈൽ സംവിധാനങ്ങൾ പുറത്തെടുത്തു; വൻ
അമേരിക്കയ്ക്ക് പണമുണ്ട് പക്ഷെ ബുദ്ധി തെറ്റി; കരുത്തരായ ശത്രുവിനെ തന്ത്രം കൊണ്ട് തുരത്തിയെന്ന്