അബുദാബി: പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് (Operation Epic Fury) മറുപടിയായി ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ യുഎഇ വിറച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ സുരക്ഷാ കാരണങ്ങളാൽ അടിയന്തരമായി ഒഴിപ്പിച്ചു.
ദുബായിലും അബുദാബിയിലും ശനിയാഴ്ച രാത്രി വൈകിയും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. മിസൈലുകൾ ആകാശത്തിലൂടെ പായുന്നതിന്റെയും സ്ഫോടനത്തിൽ ജനാലകൾ കുലുങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ വംശജനായ ഒരു സിവിലിയൻ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും ഖത്തറിലെ ദോഹയിലും അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തു. എന്നാൽ ഖത്തറിൽ മിസൈലുകൾ വിജയകരമായി തടഞ്ഞതായും നാശനഷ്ടങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.
ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ മുഹമ്മദ് പക്പൂർ അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ ഗൾഫ് മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങൾക്ക് നേരെ തൊടുത്തുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
