ഗാസ സിറ്റി: വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാരെ ഇസ്രായേൽ കൊല ചെതതിന് പിന്നാലെ ഗാസയിലെത്തിച്ച ഭക്ഷ്യവസ്തുക്കൾ ഇറക്കാനാകാതെ കപ്പൽ തിരിച്ച് സൈപ്രസിലേക്ക് മടങ്ങി. കപ്പലിലുണ്ടായിരുന്ന 100 ടൺ വസ്തുക്കളാണ് ഇറക്കിയിരുന്നത്. ആക്രമണം നടന്നതോടെ അവശേഷിച്ച 240 ടൺ സഹായവുമായി കപ്പൽ തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
ഇരകളോടുള്ള ആദരമായും സുരക്ഷ നിർദേശങ്ങൾ ഉറപ്പാക്കാനും ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസ് പറഞ്ഞു.
മെഡിറ്ററേനിയൻ കടലിൽ ഗാസയിലേക്ക് ഏറ്റവും അടുത്ത തുറമുഖമായിരുന്ന സൈപ്രസിലെ ലർനാകയിൽനിന്നായിരുന്നു സഹായക്കപ്പലുകൾ പുറപ്പെട്ടിരുന്നത്. ഇത് നിർത്തിവെക്കുന്നതോടെ ഗാസയിൽ അവശ്യവസ്തുക്കൾ എത്തുന്ന പ്രധാന മാർഗങ്ങളിലൊന്ന് അടയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്