ആൽബർട്ടയിലെ വിഘടനവാദ വോട്ടെടുപ്പ് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്

SEPTEMBER 13, 2026, 10:10 AM

ഒട്ടാവ: ആൽബർട്ട പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് അടുത്തെത്തിനിൽക്കെ, രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രധാനമന്ത്രിയുടെ മുൻകൈക്ക് ഇത് തടസ്സമാകില്ലെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്.

പ്രധാനമന്ത്രിയുടെ ഓഫിസ് സംഘടിപ്പിക്കുന്ന ദ്വിദിന 'കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടി'യിൽ വൻകിട പദ്ധതികൾക്കായി 1 ട്രില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പോർട്ട് ഓഫ് ചർച്ചിൽ വികസനം, നോവ സ്കോട്ടിയയിലെ ഓഫ്‍ഷോർ വിൻഡ് പ്രോജക്റ്റ്, ആൽബർട്ടയിൽ നിന്നുള്ള വെസ്റ്റ് കോസ്റ്റ് ഓയിൽ പൈപ്പ്‌ലൈൻ എന്നിവയടക്കം 160-ഓളം നിക്ഷേപ അവസരങ്ങളാണ് ഉച്ചകോടിയിൽ അവതരിപ്പിക്കുന്നത്.

കാനഡയിൽ തുടരണമോ അതോ ഭരണഘടനാപരമായ വേർപിരിയൽ നടപടികളിലേക്ക് കടക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്ടോബറിലാണ് ആൽബർട്ടയിൽ ജനഹിതപരിശോധന നടക്കുന്നത്. എന്നാൽ, ഇത് പ്രവിശ്യയിലെ നിക്ഷേപ അന്തരീക്ഷത്തെയും പ്രവിശ്യയുടെ സ്ഥിരതയെയും ബാധിക്കില്ലെന്ന് സിടിവിക്ക്  നൽകിയ അഭിമുഖത്തിൽ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

vachakam
vachakam
vachakam

അടുത്തിടെ മെറ്റ ആൽബർട്ടയിൽ 13 ബില്യൺ ഡോളറിന്റെ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചത് ഇതിന് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി. കുറഞ്ഞ കോർപ്പറേറ്റ് നികുതി, മികച്ച നൈപുണ്യമുള്ള തൊഴിലാളികൾ, ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നതെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

നേരത്തെയുണ്ടായിരുന്ന ചില ഫെഡറൽ നയങ്ങളാണ് ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കിയതെന്നും, ഇത്തരം മുൻകാല നയങ്ങൾ തിരുത്താനും കേന്ദ്ര-പ്രവിശ്യാ സർക്കാരുകൾക്ക് ഒന്നിച്ച് പ്രവർത്തിക്കാനാകുമെന്ന് തെളിയിക്കാനും നിലവിലെ പ്രധാനമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും പ്രീമിയർ പറഞ്ഞു.

കാനഡയിൽ തന്നെ തുടരണമെന്നാണ് വ്യക്തിപരമായ നിലപാടെന്ന് വ്യക്തമാക്കിയ സ്മിത്ത്, ജനഹിതപരിശോധന ജനാധിപത്യത്തിന്റെ പ്രതിഫലനമാണെന്നും അത് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തില്ലെന്നും അഭിപ്രായപ്പെട്ടു. ഏഷ്യൻ വിപണികളിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നതിനുള്ള വെസ്റ്റ് കോസ്റ്റ് ഓയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കായി ശക്തമായ സമ്മർദ്ദമാണ് ആൽബർട്ട നിലവിൽ ചെലുത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam