നേപ്പാള്‍ പ്രളയം: പാലങ്ങള്‍ തകര്‍ന്നു, ജനങ്ങളെ സിപ്ലൈനുകളില്‍ കരയ്ക്കെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍

SEPTEMBER 2, 2026, 8:30 PM

കാഠ്മണ്ഡു: നേപ്പാളില്‍ ഓഗസ്റ്റ് 26 ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ പ്രാദേശിക പാലങ്ങളെല്ലാം ഒലിച്ചുപോയതിനെത്തുടര്‍ന്ന്, ഒറ്റപ്പെട്ടുപോയ പൗരന്മാരെ അടിയന്തരമായി കരയ്ക്കെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ സിപ്ലൈനുകളും കേബിള്‍ കാറുകളും ഉപയോഗിക്കുന്നു. കുത്തിയൊഴുകുന്ന നദിയുടെ കരകളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ കയറുകള്‍ ഉപയോഗിച്ച് സുരക്ഷിത തട്ടുകളിലേക്ക് വലിച്ച് കയറ്റുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നുവാകോട്ട് ജില്ലയില്‍ കവിഞ്ഞൊഴുകുന്ന ത്രിശൂലി നദിക്ക് കുറുകെ കമ്പിവയറില്‍ ഘടിപ്പിച്ച ചെറിയ പെട്ടിയിലിരുത്തി ജനങ്ങളെ കരയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

തിബറ്റിലെ ഗൈറോങ് താഴ്‌വരയെയും നേപ്പാളിലെ ത്രിശൂലി നദീതടത്തെയും തകര്‍ത്തുകളഞ്ഞ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇരുരാജ്യങ്ങളും ഇപ്പോഴും മുക്തമായിട്ടില്ല. പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപെട്ട് നേപ്പാളില്‍ ഇതുവരെ 1,114 ആളുകള്‍ മരണപ്പെടുകയും നാലായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയുടെ മറുഭാഗത്ത് 16 മരണങ്ങള്‍ സ്ഥിരീകരിച്ച ചൈന, 541 പേരെ കാണാതായതായും അറിയിച്ചു.

അതേസമയം രസൂവ ജില്ലയിലെ ഹൈഡ്രോ പവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി ബോര്‍ഡ് അംഗം അംശു കിരണ്‍ ഷാഹിയുടെ പ്രസ്താവന പ്രകാരം രസൂവാഗഢിയിലെ തുരങ്കത്തിനുള്ളിലെ അടഞ്ഞ മുറിപോലെയുള്ള ഭാഗത്ത് 46 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ഈ ദുരന്തത്തില്‍ ഇതുവരെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല.

അമേരിക്കന്‍ ഭരണകൂടം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നേപ്പാളിലുണ്ടായിരുന്ന 16 അമേരിക്കക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. നിലവില്‍ കാണാതായ 75 അമേരിക്കന്‍ പൗരന്മാര്‍ക്കായുള്ള അന്വേഷണവും തുടരുന്നു. സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിനായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെയും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തെയും അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam