കോംഗോയിൽ എബോള പടരുന്നു: മരണം 181 ആയി

JUNE 15, 2026, 1:54 AM

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 181 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 782 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗബാധ ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തൽ. മേയ് 15നാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ആഴ്ചകൾക്ക് മുൻപ് തന്നെ ഇത് പടർന്നുതുടങ്ങിയിരുന്നു. നിലവിൽ കോൺടാക്ട് ട്രേസിങ് (സമ്പർക്കപ്പട്ടിക തയ്യാറാക്കൽ) 56 ശതമാനം മാത്രമാണ്.

മുൻപുണ്ടായ എബോള ബാധകളിൽ നിന്ന് വ്യത്യസ്തമായി, 'ബുന്ദിബുഗ്യോ' എന്ന അപൂർവ വൈറസാണ് ഇത്തവണ രോഗമുണ്ടാക്കുന്നത്. ഇതിന് അംഗീകൃത വാക്‌സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.

കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് 90 ശതമാനം കേസുകളും. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം പടർന്നിട്ടുണ്ട്.

vachakam
vachakam
vachakam

പ്രദേശത്തെ ആഭ്യന്തര സംഘർഷങ്ങൾ കാരണം ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നതും, ഖനിത്തൊഴിലാളികളുടെ നിരന്തരമായ യാത്രകളും, ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളും, പ്രതിരോധ പ്രവർത്തനങ്ങളെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനെയും സങ്കീർണ്ണമാക്കുന്നു.

നിലവിൽ 23 ശതമാനമാണ് മരണനിരക്ക്. 56 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam