അഴിമതിയും സാമ്പത്തിക ക്രമക്കേടും: ചൈനീസ് മുന്‍ പ്രതിരോധ മന്ത്രിമാര്‍ക്ക് വധശിക്ഷ

MAY 7, 2026, 10:34 AM

ബീജിങ്: ചൈനയുടെ മുന്‍ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനും വധശിക്ഷ വിധിച്ച് ചൈനീസ് സൈനിക കോടതി. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും തെളിഞ്ഞതിനെത്തുടര്‍ന്നാണ് ശിക്ഷ. രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനോടെയുള്ള വധശിക്ഷയാണ് ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്.

ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വന്‍ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി സ്വീകരിച്ചുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ലി ഷാങ്ഫുവിനെതിരെ കൈക്കൂലി വാങ്ങിയതിനും നല്‍കിയതിനുമാണ് ശിക്ഷ. വേ ഫെംഗെ കൈക്കൂലി വാങ്ങിയതിനും ശിക്ഷിക്കപ്പെട്ടു.

രണ്ട് വര്‍ഷത്തെ കാലാവധിക്ക് ശേഷം ഈ വധശിക്ഷ സാധാരണയായി ജീവപര്യന്തം തടവായി മാറ്റപ്പെടാറാണ് പതിവ്. എങ്കിലും, രാഷ്ട്രീയ അവകാശങ്ങള്‍ ആജീവനാന്തം റദ്ദാക്കുകയും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് 2024-ല്‍ തന്നെ ഇരുവരെയും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഷി ജിന്‍പിങ് അധികാരമേറ്റെടുത്തത് മുതല്‍ സൈന്യത്തിന് മേലുള്ള തന്റെ നിയന്ത്രണം ശക്തമാക്കാന്‍ നിരവധി നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഹേ വെയ്ഡോങ് ഉള്‍പ്പെടെ ഒമ്പത് മുതിര്‍ന്ന ജനറല്‍മാരെയാണ് അഴിമതി ആരോപിച്ച് പുറത്താക്കിയത്. ചൈനയുടെ റോക്കറ്റ് ഫോഴ്സ് ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിഭാഗങ്ങളില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam