അമേരിക്കൻ പടക്കപ്പലുകളെ മുക്കി കളയും! ഇറാനെ തൊടാൻ പോലും കഴിയില്ലെന്ന് ഖമേനി

FEBRUARY 17, 2026, 8:29 AM

ജനീവ/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം പുതിയ തലങ്ങളിലേക്ക്. ജനീവയിൽ നിർണ്ണായകമായ ആണവ ചർച്ചകൾ പുനരാരംഭിച്ച വേളയിൽ തന്നെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി രംഗത്തെത്തി. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തെപ്പോലും തകർക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് ഖമേനി ആഞ്ഞടിച്ചു.

അമേരിക്കയുടെ സൈനിക മേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഖമേനി പ്രതികരിച്ചത്. മേഖലയിലെ യുഎസ് കപ്പൽ സാന്നിധ്യത്തെ അദ്ദേഹം ഇങ്ങനെ പരിഹസിച്ചു: "ഇറാനെതിരെ പടക്കപ്പലുകൾ അയച്ചെന്ന് അമേരിക്കക്കാർ എപ്പോഴും പറയുന്നു. പടക്കപ്പൽ തീർച്ചയായും അപകടകാരിയായ ആയുധമാണ്, എന്നാൽ ആ കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധം അതിനേക്കാൾ അപകടകാരിയാണ്." ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തിന് ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത വിധത്തിലുള്ള പ്രഹരം ലഭിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ആണവ തർക്കം പരിഹരിക്കുന്നതിനായി ജനീവയിൽ പരോക്ഷമായ ചർച്ചകളാണ് നടക്കുന്നത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാറെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന യുഎസ് സംഘം ഇറാനിയൻ അധികൃതരുമായി ഒമാനിലെ മധ്യസ്ഥർ മുഖേന ചർച്ച നടത്തുന്നു. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള സംഘവും സ്വിറ്റ്‌സർലൻഡിൽ എത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

2025 ജൂണിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന വ്യോമാക്രമണത്തിന് ശേഷമാണ് ഈ ചർച്ചകൾ നടക്കുന്നത്. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ സംവിധാനങ്ങൾ തകർത്തത് മൂലമാണ് ഇറാൻ വീണ്ടും ചർച്ചയ്ക്ക് തയ്യാറായതെന്നാണ് ട്രംപിന്റെ നിലപാട്. ഈ ആക്രമണം നടന്നില്ലായിരുന്നെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇറാൻ ആണവായുധം നിർമ്മിക്കുമായിരുന്നു എന്നും ട്രംപ് അവകാശപ്പെട്ടു.

47 വർഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇനിയും അത് സാധിക്കില്ലെന്നും ഖമേനി വ്യക്തമാക്കി. അതേസമയം, ഒരു ഉടമ്പടിയിൽ എത്തിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. ചർച്ചകളിൽ സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്ന കടുത്ത ആവശ്യമാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam