അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ്: മാധ്യമ പ്രചാരണങ്ങള്‍ തെറ്റ്; തെളിവുകള്‍ നിരത്തി ആരോപണങ്ങള്‍ തള്ളി വൈറ്റ് ഹൗസ്

SEPTEMBER 1, 2026, 7:10 PM

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വന്‍തോതില്‍ അറസ്റ്റ് ചെയ്യുന്നുവെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി വൈറ്റ് ഹൗസും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും. പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത വിദേശികളുടെ അറസ്റ്റ് വര്‍ദ്ധിച്ചുവെന്ന അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധവും വ്യാജ പ്രചാരണങ്ങളുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഐസ് പിടികൂടിയ കുടിയേറ്റക്കാരില്‍ 70 ശതമാനത്തോളം പേരും യുഎസ് കോടതികളില്‍ ശിക്ഷിക്കപ്പെട്ടവരോ അല്ലെങ്കില്‍ നിലവില്‍ വിചാരണ നേരിടുന്നവരോ ആണെന്ന് വൈറ്റ് ഹൗസ് വക്താവും പ്രസിഡന്റിന്റെ പ്രത്യേക അസിസ്റ്റന്റുമായ ലോറന്‍ ബിസ് അറിയിച്ചു. അമേരിക്കയില്‍ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ല എന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ 'നോണ്‍-ക്രിമിനലുകള്‍' എന്ന് വിശേഷിപ്പിച്ച ഭൂരിഭാഗം പേരും തങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ കൊലപാതകം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം, ഭീകരവാദം, ഗുണ്ടാ ആക്രമണങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടുന്നവരോ അന്താരാഷ്ട്ര വാറന്റുള്ളവരോ ആണ്.

സത്യസന്ധമായ വസ്തുതകള്‍ മറച്ചുവെച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സംരക്ഷിക്കുന്ന തരത്തിലുള്ള തെറ്റായ സന്ദേശങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ ആരോപിച്ചു. സ്വന്തം നാട്ടില്‍ കൊലപാതക കേസുകളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി ഇന്റര്‍പോള്‍ നോട്ടീസ് നേരിടുന്നവരെയും വിദേശത്തെ ഭീകര സംഘടനകളിലെ അംഗങ്ങളെയുമാണ് ഐസ് പ്രധാനമായും പിടികൂടിയിട്ടുള്ളത്. അമേരിക്കയില്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഇവരെ നിരപരാധികളായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നും, രാജ്യത്തിന്റെ വിദേശ സുരക്ഷയ്ക്ക് ഇവര്‍ വന്‍ ഭീഷണിയാണെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

എം.എസ്-13 പോലെയുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളിലെ അംഗങ്ങളും ജന്മനാട്ടില്‍ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തു ഒളിവില്‍ കഴിഞ്ഞവരുമായ നിരവധി പേരെ കഴിഞ്ഞ മാസങ്ങളില്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്‍ സാല്‍വഡോറില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡാനി ഗ്രനാഡോസ്-ഗാര്‍സിയ, ഹോണ്ടുറാസില്‍ കൊലപാതക കേസില്‍ വാറന്റുള്ള ഫ്രെഡി അലക്‌സാണ്ടര്‍ ലോപ്പസ് ലാറ, മെക്‌സിക്കോയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ തെരയുന്ന സാല്‍വഡോര്‍ സുവാരോ-ഗാര്‍സിയ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ ഭീകര സംഘടനയായ 18-ത്ത് സ്ട്രീറ്റ് ഗാങ് അംഗവും എല്‍ സാല്‍വഡോറിലെ ഏറ്റവും ആവശ്യമുള്ള ക്രിമിനലുകളുടെ പട്ടികയിലുമുള്ള ആന്റണിയോ ഇസ്രായേല്‍ ലാസോ-ക്വിന്റാനില്ല, മെക്‌സിക്കോയില്‍ വെടിവെപ്പും കത്തിക്കുത്ത് ആക്രമണവും നടത്തി ആളുകളെ കൊലപ്പെടുത്തിയ പെഡ്രോ ലൂയിസ് ഓര്‍ട്ടിസ്-മെന്‍ഡെസ്, ജോസ് വിസെന്റെ ഓര്‍ട്ടിസ്-മെന്‍ഡെസ് എന്നീ സഹോദരന്മാരെയും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതുപോലുള്ള നിസ്സാര കുറ്റങ്ങള്‍ മാത്രമാണ് ഇവരുടെ പേരിലുള്ളതെങ്കിലും, ഇവര്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന ക്രിമിനലുകളാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

English Summary

The White House and the Department of Homeland Security rejected mainstream media reports claiming a surge in ICE arrests of noncriminal undocumented immigrants, revealing that while nearly 70% of those detained face criminal charges or convictions in the U.S., many of the remaining individuals categorized by media as "noncriminals" actually have extensive foreign criminal histories—including warrants for homicide, child sexual abuse, and active membership in international terrorist organizations like MS-13.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam