ന്യൂയോർക്: അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ (SEC) സിവിൽ തട്ടിപ്പ് കേസിൽ നോട്ടീസ് കൈപ്പറ്റാൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചു. ഇതോടെ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന നിയമപരമായ തടസ്സങ്ങൾ നീങ്ങി കേസ് നടപടികൾ വേഗത്തിലാകും.
ഇന്ത്യയിലായിരുന്നതിനാൽ നോട്ടീസ് നേരിട്ട് നൽകാൻ കഴിയാത്തതായിരുന്നു കേസ് നീണ്ടുപോകാൻ കാരണം. ഇപ്പോൾ അഭിഭാഷകർ വഴി നോട്ടീസ് സ്വീകരിക്കാൻ അദാനി കുടുംബം തയ്യാറായി. അദാനി ഗ്രീൻ എനർജി ലിമിറ്റഡുമായി ബന്ധപ്പെട്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും അഴിമതി മറച്ചുവെച്ചെന്നുമാണ് SECയുടെ സിവിൽ കേസ്.
കോടതി അംഗീകാരം നൽകിക്കഴിഞ്ഞാൽ, ആരോപണങ്ങൾക്കെതിരെ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് 90 ദിവസം വരെ സമയം ലഭിക്കും. സൗരോർജ്ജ കരാറുകൾക്കായി 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്ന ക്രിമിനൽ കുറ്റവും ഇവർക്കെതിരെ നിലവിലുണ്ട്. എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നേരത്തെ നിഷേധിച്ചിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
