ടെക്‌സാസ്: അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സാസിലെ എൽ പാസോ ബിഷപ്പ് മാർക്ക് സൈറ്റ്‌സ് വത്തിക്കാനിൽ പോപ്പ് ലിയോ തകഢയുമായി ബുധനാഴ്ച കൂടി കാഴ്ച. നടത്തി കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റികളുടെ ദുരിതം അവതരിപ്പിക്കുന്ന വീഡിയോയും അദ്ദേഹം പോപ്പിന് കൈമാറി.
ബിഷപ്പിന്റെ വാക്കുകൾ പ്രകാരം, പോപ്പ് ലിയോ കുടിയേറ്റക്കാരുടെ പിൻതുണയിൽ നിലകൊള്ളുമെന്ന് ഉറപ്പു നൽകി. അമേരിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ കുടിയേറ്റ സമിതി അധ്യക്ഷനാണ് സൈറ്റ്‌സ്.
കുടിയേറ്റ സമൂഹങ്ങളിൽ ഭീതി വ്യാപകമാണെന്ന് സൈറ്റ്‌സ് പറഞ്ഞു. നിയമപരമായി ഉള്ളവരെയും ശിശുക്കളെയും വരെ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചില നഗരങ്ങളിൽ ഹെലിക്കോ്ര്രപറുകൾ വഴി താമസകേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും, സ്‌കൂളുകൾക്ക് സമീപം കണ്ണീർ വാതകങ്ങൾ പ്രയോഗിക്കുകയും ചെയ്തതായി ആരോപണങ്ങളുണ്ട്.
'പോപ്പ് ട്രംപിനെ കണ്ടുമുട്ടണം. കുടിയേറ്റങ്ങളോടുള്ള അവഗണന അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കണം,' എന്ന് സന്ദേശത്തിൽ ഒരുപാതി കുടിയേറ്റക്കാരിയായ മറിയ എഴുതുന്നു.
പൊളിറ്റിക്കൽ പ്രശ്‌നങ്ങളിലേയ്ക്ക് അത്രയ്ക്ക് ഇടപെടാതെ, മാനവികതയും വിശ്വാസവുമാണ് കത്തോലിക്കാ സഭയുടെ മുഖ്യകുറിപ്പെന്ന് ബിഷപ്പ് സൈറ്റ്‌സ് ഓർമിപ്പിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
