താരിഫ് തര്‍ക്കം മുറുകുന്നതിനിടെ ചൈനീസ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ട്രംപ്

JUNE 5, 2025, 10:23 AM

വാഷിംഗ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള താരിഫ് തര്‍ക്കം തുടരുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ചെനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്.

ചൈനീസ് പ്രസിഡന്റ് ഷിയെ തനിക്ക് എപ്പോഴും ഇഷ്ടമാണെന്ന് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലില്‍ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹവുമായി ഒരു വവ്യാപാര കരാറില്‍ എത്തുക വളരെ കഠിനമാണെന്നും ട്രംപ് എഴുതി. ഇതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഷിയെ ഫോണില്‍ വിളിച്ചത്. 

'എനിക്ക് ചൈനയുടെ പ്രസിഡന്റ്് ഷിയെ ഇഷ്ടമാണ്, എപ്പോഴും ഇഷ്ടമാണ്. പക്ഷേ അദ്ദേഹം വളരെ കാഠിന്യക്കാരനാണ്. അദ്ദേഹവുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ വളരെ പ്രയാസമാണ്!!!,' ട്രംപ് ബുധനാഴ്ച തന്റെ സോഷ്യല്‍ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലില്‍ എഴുതി.

vachakam
vachakam
vachakam

ട്രംപും ഷിയും തമ്മിലുള്ള ഫോണ്‍ കോള്‍ ചൈനീസ് സ്‌റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചു. വൈറ്റ് ഹൗസിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് സംഭാഷണം നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സംഭാഷണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല.

ചൈനയ്ക്കുള്ള താരിഫ് നിരക്കുകള്‍ 145 ശതമാനമായി ഉയര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം ശക്തമായിരുന്നു. പ്രതികാരമായി ചൈനയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 125% താരിഫ് പ്രഖ്യാപിച്ചു. 

എന്നിരുന്നാലും, മെയ് മാസത്തില്‍, ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ജനീവയില്‍ വെച്ച് ഒരു കരാറില്‍ ഒപ്പുവച്ചു. അത് ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറച്ചു. പകരമായി, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ ചൈന 125 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറക്കുകയും ചെയ്തു. എന്നാല്‍ ചൈന ഈ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയെന്ന് പിന്നീട് ട്രംപ് ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam