ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം പരാജയം സമ്മതിച്ചു.
നിലവിലെ പ്രതിനിധിയായ വലേരി ഫുഷെയാണ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. 99% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഫുഷെ 49.2 ശതമാനവും നിദ അല്ലം 48.2 ശതമാനവും വോട്ടുകൾ നേടി.
ശതകോടീശ്വരന്മാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോബികളും വൻതോതിൽ പണമൊഴുക്കിയാണ് തന്റെ സീറ്റ് 'വാങ്ങിയതെന്ന്' നിദ അല്ലം ആരോപിച്ചു. വൻകിട കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും യുദ്ധക്കൊതിയൻമാരായ ലോബികൾക്കും വഴങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിനെതിരെ അവർ ശക്തമായ മുന്നറിയിപ്പ് നൽകി.
ഗാസയിലെ കൂട്ടക്കൊലയ്‌ക്കെതിരെ നിലപാടെടുക്കാനും, ഐ.സി.ഇ നിർത്തലാക്കാനും, എഐ ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും വിജയിച്ച വലേരി ഫുഷെയോട് നിദ ആവശ്യപ്പെട്ടു.
2022ലും ഫുഷെയോട് പരാജയപ്പെട്ട 32കാരിയായ നിദ അല്ലം, ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളുടെയും വൻകിട നിക്ഷേപകരുടെയും ഇടപെടലുകൾ കാരണമാണ് തനിക്ക് വിജയം നഷ്ടമായതെന്ന് ചൂണ്ടിക്കാട്ടി.
പി.പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
