വാഷിംഗ്ടണ്‍: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായി ഈ ആഴ്ച ചര്‍ച്ച നടത്തുമെന്ന് യുഎസ്. യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം അവസാനിപ്പിക്കാനുള്ള അവസാന ശ്രമം എന്ന നിലയ്ക്കാണ് ട്രംപ് ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത്. ഇക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചിയുമായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാകും ചര്‍ച്ച നടത്തുക. ഇതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇറാനെ ആണവ കരാറിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും ശ്രമിക്കുന്നതെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഉദ്ദരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആണവപദ്ധതികള്‍ക്ക് ട്രംപുമായുള്ള കൂടിക്കാഴ്ച വളരെ പ്രധാനമാണ് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചയ്ക്ക് എത്രിയുംവേഗം വേദിയൊരുങ്ങും എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.
യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി, അറബ് രാഷ്ട്രങ്ങളുടെ സഹായത്തോടെ ഇറാന്‍ യുഎസിനെ അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആണവപദ്ധതികളുമായി മുന്നോട്ടുപോകാന്‍ യുഎസുമായി ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകുന്നതിന്റെ സൂചനയാണ് ഇതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്